വീരമൃത്യു ശ്രീ ഗണേശൻ (1985 ഒക്ടോബർ 28)
>> 2016, ഒക്ടോബർ 25, ചൊവ്വാഴ്ച
യൗവ്വനതീക്ഷ്ണമായ കാലം.
കാരിരുമ്പിന്റെ പേശിയും സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ശരീരവുമായി
ചേറ്റുകുണ്ടിന്റെ സിംഹക്കുട്ടിയായി ജീവിതം
ആടിത്തിമിർക്കുകയായിരുന്നു ആ യുവാവ്.
സംഘത്തിന്റെ നെടുംകോട്ടയായ ചേറ്റുകുണ്ടിൽ
ചെറുപ്പം തൊട്ടേ കേട്ട “നമസ്തേ സദാ വത്സലേ മാതൃഭൂമേ” എന്ന മന്ത്രം
ഹൃദയത്തിൽ ആവാഹിച്ച് ശാഖകളിൽ സൂര്യനമസ്ക്കാരം ചെയ്ത്
ജീവിതത്തിൽ “ദക്ഷയും ആരമയും” സ്വീകരിച്ച് വളർന്നവൻ.
കേരളത്തിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ സംഖ്യയുണ്ടായിരുന്ന ശാഖ നടന്ന സ്ഥലം. കാസറഗോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന
പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശം.
തണ്ടുമ്മൽ കോരൻ-ദേവകി ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു ഗണേശൻ.
ശാഖാ പ്രവർത്തനം ഒടുവിൽ മുഖ്യശിക്ഷക് വരെ എത്തിനിൽക്കുന്ന കാലം.
കടലിലും പുഴയിലും മീൻ പിടിക്കുകയായിരുന്നു തൊഴിൽ.
യുവത്വത്തിന്റെ വേലിയേറ്റത്തിൽ ഗണേശന്റെ ജീവിതത്തിലും
പ്രണയം പൂത്തുനിന്ന കാലം. ഷക്കീന എന്ന മുസ്ളിം പെൺകുട്ടി.
പരസ്പ്പരം അഗാധമായി സ്നേഹിച്ചിരുന്നു.
ഒന്നിച്ചുള്ള ഒരു ജീവിതം ആഗ്രഹിച്ചിരുന്നു ഇരുവരും.
ആയിടയ്ക്കാണൂ BJPയുടെ ദശാകാല സന്ധി രൂപപ്പെട്ട തിരഞ്ഞെടുപ്പ് വരുന്നത്.
1984ലെ ലോകസഭാ തിരഞ്ഞെടുപ്പ്.
ഫലം വന്നപ്പോൾ BJPയ്ക്ക് ലോകസഭയിൽ ആകെയുണ്ടായിരുന്ന 2 സീറ്റും നഷ്ടപ്പെട്ടു. വാജ്പേയും അഡ്വാനിയും ദയനീയമായി തോറ്റ ഒരു തിരഞ്ഞെടുപ്പ് അന്തരീക്ഷം.
ഫലം വന്നതിനെ തുടർന്ന് പൊടുന്നനെ ആഹ്ളാദപ്രകടനമായി
മുസ്ളിം ലീഗുകാർ ലോറികളിൽ ആയുധങ്ങളുമായി ചേറ്റുകുണ്ട് ആക്രമിച്ചു.
പെട്ടെന്നുണ്ടായിരുന്ന ആക്രമത്തിൽ പലരും ഓടി.
പിന്നെ വീടുകൾക്ക് നേരെ അക്രമവുമായി ലീഗുകാർ മുന്നേറി.
കടപ്പുറത്തായിരുന്ന ഗണേശനും സംഘവും ഓടിയെത്തി നേരിട്ടു.
ലീഗുകാർ തിരിഞ്ഞോടി. സമയം രാത്രി 8 മണിയായിക്കാണും.
സംഘട്ടത്തിനിടയിൽ അക്രമകാരിലൊരാൾ കൊല്ലപ്പെട്ടു.
ചേറ്റുകുണ്ട് പിന്നെ പരിഭ്രാന്തിയിലായി.
144 പ്രഖ്യാപിക്കപ്പെട്ടു. പോലീസ് നരനായാട്ടിനിറങ്ങി.
കയ്യിൽ കിട്ടിയ എല്ലാ പുരുഷൻമാരേയും പൊക്കി.
പ്രതികളായി ഗണേശനും ഭാസ്ക്കരനെന്ന ബാസനും.
ആഴ്ചകൾക്ക് ശേഷം കോടതിയിൽ ഹാജരായി.
കോടതി പരിസരം ലീഗുകാരാൽ നിറഞ്ഞുകവിഞ്ഞു.
ഒരു കൂസലുമില്ലാതെ ചുണക്കുട്ടികളെ പോലെ അവർ
കോടതി നടപടികൾ നേരിട്ട് പുറത്തിറങ്ങി.
പിന്നെ മാസങ്ങളിലായി കേസിനു ഹാജരാവുമ്പോഴും
ലീഗുകാരെ കൊണ്ട് കോടതി പരിസരം നിറയുമായിരുന്നു.
യാതൊരു ഭയലേശവുമില്ലാതെ ഗണേശനും ബാസനും
കാഞ്ഞങ്ങാടിന്റെ വഴികളിൽ നടന്നുനീങ്ങി. മാസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചു.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
ആയിടയ്ക്കായി ഗണേശനിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി.
സംഘാധികാരികളും വീട്ടുകാരും അതീവജാഗ്രതയോടെ
പലപ്പോഴായി ഉപദേശിച്ചിട്ടും സ്വീകരിക്കാതെ
3 മുസ്ളിം ചെറുപ്പക്കാരുമായി ഗണേശൻ ചങ്ങാത്തം തുടങ്ങി.
അവരുടെ വാക്കുകൾ അവനു വിശ്വാസമായിരുന്നു.
രാവും പകലും ഇവർ ഗണേശന്റെ കൂടെയായി.
ഇതൊരു വൻചതിയാണെന്ന് പലരും പറഞ്ഞുനോക്കിയെങ്കിലും
“അവർക്ക് എന്റെ ഒരു രോമം പോലും പൊട്ടിക്കാൻ കഴിയില്ല” എന്ന് പറഞ്ഞ്
ഞങ്ങളെ ഒഴിവാക്കുമായിരുന്നു.
മതം മാറി മുസ്ളിമായ പുതിയ അബ്ബാസിന്റെ മകൻ കടപ്പുറത്ത് താമസിക്കുന്ന അന്തുക്ക,
ചേറ്റുകുണ്ട് സ്വദേശികളായ അസിനാർ, മജീദ് എന്നിവരായിരുന്നു ഇവർ.
പല പാതിരാത്രികളിലും ഇവരുടെ കൂടെ ഗണേശൻ
ഇവർ വിളിച്ച സ്ഥലങ്ങളിൽ പോകാറുണ്ട്.
ശരിക്കും ഇവർ ഗണേശനെ വലയിലാക്കി.
ഗണേശനു അത്രയ്ക്കും ഇവരെ വിശ്വാസമായിരുന്നു.
ഒരിയ്ക്കലും അവർ വഞ്ചിക്കില്ല എന്ന് അവൻ എന്നോടും പറഞ്ഞിട്ടുണ്ട്.
ഒരിയ്ക്കൽ ഞാൻ കാഞ്ഞങ്ങാട് പ്രസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലം.
രാത്രിയായിരുന്നു ജോലി. രാത്രി 12 മണിയായപ്പോൾ ഒരു ചായ കുടിക്കാൻ
ബസ് സ്റ്റാന്റിൽ ചെന്നപ്പോൾ അവിടെ ഗണേശനും ഇവരും.
ഞാൻ വിളിച്ച് ചോദിച്ചപ്പോൾ ഗണേശൻ എന്നെ വഴക്ക് പറയ്കയാണു ചെയ്തത്.
ഉപദേശം ഒരിയ്ക്കലും അവൻ കേൾക്കില്ലായിരുന്നു.
അതായിരുന്നു അവന്റെ പ്രകൃതം. അതിനിടയിൽ പ്രണയം മൂർദ്ധന്യാവസ്ഥയിലെത്തി.
വീട്ടുകാർ ഷക്കീനയെ മർദ്ദിച്ചും പീഢിപ്പിച്ചും പിൻമാറാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
മർദ്ദനം സഹിയ്ക്കവയ്യാതെ ഒരു രാത്രി അവൾ വീട് വിട്ടിറങ്ങി.
ചേറ്റുകുണ്ട് സർക്കാർ കിണറിന്നടുത്തെത്തി ഗണേശനെ ആളയച്ചു വരുത്തി.
അവൻ അവളേയും കൊണ്ട് വീട്ടിൽ വന്നു.
കൊലക്കേസ്സ് തീരുന്നതിനു മുമ്പേ ഒരു മുസ്ളിം പെൺകുട്ടിയേയു
തട്ടിക്കൊണ്ടുവന്നതായി പിന്നേയും കേസ്സുകൾ ഉണ്ടായെങ്കിലോ
എന്ന് ഭയന്ന് വീട്ടുകാർ അവളെ പറഞ്ഞും സമാധാനിപ്പിച്ചും
വീട്ടിലേക്ക് പോകാൻ പറഞ്ഞു. സമ്മതിക്കാതെ
ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൽ കേസ്സ് കഴിയട്ടെ,
അത് കഴിഞ്ഞ് രജിസ്റ്റർ കല്യാണം നടത്തിത്തരാമെന്ന്
പറഞ്ഞതിന്റെ ഉറപ്പിൽ അവൾ തൽക്കാലം വീട്ടിലേയ്ക്ക് പോകാൻ സമ്മതിച്ചു.
ഗണേശൻ തന്നെ കൊണ്ടുപോയി വിട്ടു.
ഈ സംഭവം കൂടി അറിഞ്ഞതോടെ ലീഗുകാർ അവരുടെ ഗൂഢാലോചനയ്ക്ക് ആക്കം കൂട്ടി. സംഭവിക്കാനുള്ളത് സംഭവിച്ചു.
ഒരു ദിവസം രാത്രി ഗണേശനും ഈ മൂവരും ചേർന്ന് മൂക്കറ്റം മദ്യപിച്ചു.
രാത്രി 11 മണിയോടുകൂടി ചേറ്റുകുണ്ട് രാഘവേട്ടന്റെ ഹോട്ടലിന്റെ
തിണ്ണയില് കിടക്കാനായി ഗണേശൻ നീങ്ങി.
ആ സമയവും സ്ഥലവും നന്നായി ഉറപ്പിച്ച ഈ കാപാലികർ
ഗുഡ് നൈറ്റും പറഞ്ഞു ഇറങ്ങിപ്പോയി. ഗണേശൻ നല്ല ഉറക്കത്തിലായി.
കൂടെ ഗണേശന്റെ അയൽക്കാരനും സംഘാനുഭാവിയുമായ
ഒരു കൂട്ടുകാരനും കൂടെ കിടക്കാനുണ്ടായിരുന്നു.
ഏകദേശം 1 മണിയോടുകൂടി മുൻകൂട്ടി പ്ളാൻ ചെയ്ത് തയ്യാറാക്കിയ
ഒരു സംഘം ലീഗുകാർ വന്ന് നല്ല ഉറക്കത്തിലായിരുന്ന
ഗണേശന്റെ അടുത്ത് വന്ന് ഗണേശാ ഗണേശാ എന്ന് വിളിച്ചു.
പെട്ടെന്ന് കണ്ണ് തുറന്ന ഗണേശന്റെ കണ്ണിൽ നിറച്ചും
മുളക് പൊടി വിതറി വെട്ടാൻ തുടങ്ങി.
അവന്റെ അടുത്ത് ചെല്ലാൻ ഭയം കാരണം വാരികുന്തം പൊലുള്ള
ആയുധങ്ങളിൽ വിഷം പുരട്ടി ആയിരുന്നു കുത്തിയത്.
തലങ്ങും വിലങ്ങും കുത്തിക്കീറി.
കണ്ണിലെ നീറ്റലും ചോരച്ചാലും വകവെയ്ക്കാതെ അതിൽ ഒരുത്തനെ
കൈത്തണ്ടയിലാക്കിയ ഗണേശന്റെ വലത് കൈ
വിടുവിക്കാനായി മസിൽ കൊത്തിക്കീറുകയായിരുന്നു ചെയ്തത്.
കമിഴ്ന്ന് വീണുപോയ ഗണേശന്റെ സുഷുമ്നാനാഡി വെട്ടിക്കീറി.
ഈ സമയം സമീപത്ത് കിടന്നുറങ്ങിയ അയല്ക്കാരനായ കൂട്ടുകാരൻ
ഇതൊക്കെ കണ്ട് വിറങ്ങലിച്ചുപോയി എന്നാണു പറഞ്ഞത്.
ഒടുവിൽ എല്ലാം കഴിഞ്ഞു അവർ പോയപ്പോൾ
കൂട്ടുകാരൻ തൊട്ടടുത്ത അവന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.
എല്ലാവരും ഓടിക്കൂടിയയപ്പോൾ അപ്പോഴും ബോധം നശിക്കാതെ
ഗണേശൻ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു.
ഉടൻ തന്നെ കാഞ്ഞങ്ങാട് ഗവ. ആസ്പത്രിയ്ലേക്കും
പിറ്റേന്ന് മംഗലാപുരം ആസ്പത്രിയിലേക്കും കൊണ്ടുപോയി.
ഒരാഴ്ച കഴിഞ്ഞ് മംഗലാപുരം പോയി ഞാൻ കണ്ടപ്പോൾ
കഴുത്തിനു താഴെ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ടിരുന്നു.
ഇനിയോരു തിരിച്ചു വരവില്ലെന്ന് മനസ്സിലാക്കി പുറത്തേക്കിറങ്ങുമ്പോഴും
പ്രസരിപ്പ് നഷ്ടപ്പെട്ടിട്ടില്ലാത്ത അവന്റെ മുഖം
എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുകയായിരുന്നു.
10 ദിവസത്തിനു ശേഷം 1985 ഒക്ടോബർ 28നു
ആ നടുക്കുന്ന വാർത്ത ജനങ്ങൾ ശ്രവിച്ചു. ഗണേശൻ മരിച്ചു.
ആരോടും ഒന്നും പറയാതെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി
ഗണേശൻ ഓർമ്മയായി. കോട്ടക്കുന്നിൽ നിന്ന് വിലാപയാത്രയായി
മൃതദേഹം ചേറ്റുകുണ്ടിലെത്തിച്ച് വീരോചിതമായി
ആയിരക്കണക്കിനു ജനങ്ങൾ സാക്ഷിയായി സംസ്ക്കരിച്ചു.
ചേറ്റുകുണ്ടിന്റെ വീരകേസരി ഭാരത മാതാവിന്റെ പാദത്തിങ്കൽ
ഒരു അർച്ചനാ പുഷ്പമായി ഞെട്ടറ്റുവീണു.
1 അഭിപ്രായ(ങ്ങള്):
ഈ കഥയിലെ കാര്യങ്ങൾ 100 % യഥാർത്ഥ്യമാണോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ