പിറവി

>> 2013, നവംബർ 9, ശനിയാഴ്‌ച

പിറവിയുടെ നിലവിളിയോ
നവമുകുളത്തിൻ രോദനമോ
പ്രപഞ്ചഗർഭത്തിന്റെ നിലവിളിയിൽ
പിടഞ്ഞുവീണൊരാവീഥിയിൽ
നിനക്ക് ചുറ്റും കഥകൾ മെനയുവോർ
നിനക്ക് ചുറ്റും ചരിത്രം രചിപ്പോർ
നിൻ ചാരിത്ര്യം ചികഞ്ഞുനോക്കുന്നവർ
തെരുവിലിന്നലെയും നിൻ സാമിപ്യമാഗ്രഹിച്ചവർ
നിമിഷങ്ങൾ നിന്നിൽ അലിഞ്ഞുചേർന്നവർ
നിൻ മേനിയിൽ സുഗന്ധം തേടിയവർ
.................................................................
ഒരു കുഞ്ഞുപൈതലിനിളം‌മേനിയുടൽ‌പറ്റി-
സ്നേഹമുലചുരത്തി മുഖം‌പൊത്തി മുരണ്ടവൾ
അറുത്തുമാറ്റിയവൾതൻ രക്തത്തിൻ നൂൽ‌വള്ളി
പിടഞ്ഞുവോ പിഞ്ചിളം മേനിയിടറിയോ
പതറിയോ അവൾതൻ കൈകൾ വിറച്ചുവോ
ഒരു യുഗത്തിൻ ജനനം അവൾ
വരും‌കാലപമ്ര്ത്യുവിൻ സാക്ഷി!

Read more...

മഴ നനഞ്ഞുപോയ എന്റെ ഓണക്കാലം

>> 2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ചുട്ടുപഴുത്തു വരണ്ട മനസ്സിലേക്ക് 
കുളിർ കോരിയിട്ട് മഴ വന്നപ്പോൾ സന്തോഷിച്ചു.
മഴയുടെ ആരവം മനം നിറയെ ഗ്ര്ഹാതുരത്വം തേടിയെത്തി.
പണിയും പണവുമില്ലാത്ത  ദിവസങ്ങൾ 
കുന്നുകൂടിയതറിഞ്ഞതേയില്ല.
ഒരുനാൾ കോരിച്ചൊരിയുന്ന മഴയോടൊപ്പം 
ഡെങ്കിപനിയുടെ രൂപത്തിൽ
വൈറസ് ഞങ്ങളെ ആക്രമിക്കാനെത്തി.
ചെറുത്തുനിൽ‌പ്പിന്റെ അവസാനം സഹധർമ്മിണി കീഴടങ്ങി.
പിന്നീട് രണ്ടാഴ്ച ഡെങ്കിപനിയുടെ ക്ഷീണത്തിൽ
അവൾ രോഗക്കിടക്കയിലും ഞാൻ പട്ടിണിക്കിടക്കയിലുമായി.
ശരീരം തളർന്നില്ലെങ്കിലും മനസ്സ് തളർന്നുപോയ ദിവസങ്ങൾ.
ഒടുവിൽ പനിയിൽ നിന്ന് മോചിതയായി അവൾ
പുറത്ത് വന്നപ്പോഴേയ്ക്കും ആഴ്ചകൾ കഴിഞ്ഞു.
അപ്പോഴതാ ശ്വാസംമുട്ടലിന്റെ രൂപത്തിൽ 
എന്നെ തളർത്താൻ മറ്റൊരു രോഗം.
ശ്വസിക്കാനാവാതെ കഴിച്ചുകൂട്ടിയ രാപ്പകലുകൾക്കൊടുവിൽ
മഴക്കാലം കഴിയാറായി.
ഓണത്തിന്റെ നിറപ്പകിട്ടാർന്ന ദിവസങ്ങളിൽ
ഹൈദരാബാദിൽ ജോലി ചെയ്യുന്ന 
മകന്റെ വരവിനായി സന്തോഷിച്ചിരിക്കെ 
ഒരു ദിവസം രാവിലെ ഛർദ്ദി തുടങ്ങിയ വിവരം
അവൻ അറിയിക്കുന്നു. അവിടെ അടുത്തുള്ള ഡോക്ടർ 
food poison ആണെന്നു പറഞ്ഞ് 
മരുന്നും injectionഉം കൊടുത്തതിൽ പിന്നെ
ഭക്ഷണം കഴിക്കൻ പറ്റാതായി. വെറും ഇളനീർ വെള്ളത്തിൽ
പാവം പത്ത് ദിവസം പിടിച്ചുനിന്നു.
ഒടുവിൽ ക്ഷീണിതനായ അവനെ ഞാൻ പോയി കൂട്ടികൊണ്ടുവന്നു.
അവനെ കണ്ടപ്പോൾ തന്നെ മനസിലായി മഞ്ഞപ്പിത്തമാണെന്ന്.
കണ്ണിന്റേയും ശരീരത്തിന്റേയും നിറം‌പോലും കടും മഞ്ഞ.
സത്യത്തിൽ പേടിച്ചുപോയ നിമിഷങ്ങൾ.
രക്തം പറിശോധിച്ചപ്പോൾ അത്യന്തം ഗുരുതരമായ
അവസ്ഥയിലേക്ക് മഞ്ഞപിത്തം ബാധിച്ചിരുന്നു.
രക്തത്തിൽ ബിലിറൂബിന്റെ അളവ് 6.8 ആയിരുന്നു.
നോർമൽ 1.2ലും കുറവാണത്രെ. വേണ്ടത്.
പിന്നീടങ്ങോട്ട് മരുന്നും പഥ്യവും വിശ്രമവും.
ഉപ്പിടാത്ത കഞ്ഞി മാത്രം ഭക്ഷണം.
72 കിലോയിൽ നിന്ന് 60 കിലോ ആയി തൂക്കം കുറഞ്ഞു.
ഈ പേടിപ്പെടുത്തുന്ന ദിവസങ്ങളിൽ ഒന്നാശ്വസിപ്പിക്കാൻ,
ഒരു നല്ല വാക്ക് കേൾക്കാൻ കൊതിച്ചുപോയ അവസ്ഥയിൽ
കിട്ടിയത് പേടിപ്പെടുത്തുന്ന നെഗറ്റീവായ ഉപദേശങ്ങൾ.
ഒടുവിൽ ഈശ്വരനോട് കേണപേക്ഷിച്ചു. പ്രാർത്ഥനകളിൽ
മനസ്സുടക്കിയ രാത്രികൾക്കൊടുവിൽ മെല്ലെ മെല്ലെ
അവൻ സാധാരണനില കൈവരിച്ചു.
ഇനിയും 3 മാസത്തോളം മരുന്നും പഥ്യവും വേണം.
ഇതിനിടയിലെപ്പോഴോ ഓണം വന്നുപോയതറിഞ്ഞില്ല.
മനസ്സ് തളർന്നുപോയ, മഴ നനഞ്ഞുപോയ
ഈ ദിവസങ്ങളിലൊക്കെ പ്രിയപ്പെട്ടവർ എന്ന്
ഞാൻ കരുതിയവരൊക്കെ നാട്ടിൽ വന്ന് ഞങ്ങളെ
കാണാതെ തിരിച്ചുപോയപ്പോൾ വെറുതെ മനസ്സ് വേദനിച്ചു.
പ്രതീക്ഷിച്ചവർ വരാതിരിക്കുമ്പോഴുള്ള വേദന!

Read more...

പേക്കിനാവ്

>> 2013, ജൂൺ 29, ശനിയാഴ്‌ച

ഇരുകൈവഴികളാൽ വന്നവർ നാം
വഴിപിരിയാനായി ഒന്നിച്ചവർ
സന്ധ്യയ്ക്ക് നാം ദാഹിച്ചവർ
പ്രണയിക്കാൻ മാത്രം മറന്നുപോയവർ
വഴിയറിയാതെ പിരിഞ്ഞവർ നാം
പലവഴിയായി ജീവിതം തളിർത്തവർ
പരിഭവം പറയാൻ ബാക്കിവെച്ചുനാം
കൌമാരം തളർന്നു ദാഹം തീർത്തവർ
പെരുമഴയിൽ കോലം കെട്ടിയവർ നമ്മൾ
പ്രളയമൊടുവിൽ ക്ഷീണിച്ചുനാം
പേക്കിനാവിൻ പേറ്റുനോവായി
ജീവിതം പുലർത്തുവോരിരുവർ നാം

Read more...

കടലാസ് തോണി

>> 2013, ജൂൺ 16, ഞായറാഴ്‌ച

പെയ്തൊഴിയാത്ത മഴയിൽ പെണ്ണിൻ
കളങ്കം തോർന്ന മനസ്സിൽ ഞാനൊരു
കടലാസ് തോണിയിറക്കി.
കാറ്റും കടലുമില്ലാത്ത മനസ്സിൽ
തുഴയും തുണയുമില്ലാതെൻ തോണി.
വഴിയറിയാതെ, വഴിപിരിയാതെയൊഴുകിയെത്തി
കാലം ബാക്കിവെച്ച കൌമാരമെന്നിൽ.
ഇന്ന്
കാത്ത് നിൽ‌ക്കാൻ എനിക്കാരുമില്ല
കളിത്തോണിയിറക്കാനെനിക്ക് മുറ്റമില്ല
കാലവർഷം പെയ്തുതീർക്കുന്നോരിടവേളയിൽ
പോയവർഷത്തെ പേക്കിനാവുകൾ
കണികണ്ടുണരുകയാണിന്നു ഞാൻ...

Read more...

ഒരു മഴക്കാലം

>> 2013, ജൂൺ 5, ബുധനാഴ്‌ച



അന്ന്
നീ എന്നിൽ
മഴയായ് പെയ്തിറങ്ങി.
ഞാൻ
നിന്നിൽ
ചെടിയായ് പടർന്നു കയറി.
ഇടിവെട്ടി വാനം തളർന്നപ്പോൾ
നീ മൊഴിഞ്ഞു
എനിക്ക് മൊഞ്ചില്ലെന്ന്,
കാതിൽ കമ്മലിട്ട് കൊലുസ്സണിഞ്ഞവൾ
ഇന്ന്
ഈ വേനൽ‌ച്ചൂടിൽ
പാതിവെന്ത മണ്ണുമായ്
ഒരു ഇടിമുഴക്കം കേൾക്കാൻ
ഒരു മഴ പെയ്യാൻ കൊതിക്കുന്നു..
വേഴാമ്പലായ്..

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP