കടലാസ് തോണി
>> 2013, ജൂൺ 16, ഞായറാഴ്ച
പെയ്തൊഴിയാത്ത മഴയിൽ പെണ്ണിൻ
കളങ്കം തോർന്ന മനസ്സിൽ ഞാനൊരു
കടലാസ് തോണിയിറക്കി.
കാറ്റും കടലുമില്ലാത്ത മനസ്സിൽ
തുഴയും തുണയുമില്ലാതെൻ തോണി.
വഴിയറിയാതെ, വഴിപിരിയാതെയൊഴുകിയെത്തി
കാലം ബാക്കിവെച്ച കൌമാരമെന്നിൽ.
ഇന്ന്
കാത്ത് നിൽക്കാൻ എനിക്കാരുമില്ല
കളിത്തോണിയിറക്കാനെനിക്ക് മുറ്റമില്ല
കാലവർഷം പെയ്തുതീർക്കുന്നോരിടവേളയിൽ
പോയവർഷത്തെ പേക്കിനാവുകൾ
കണികണ്ടുണരുകയാണിന്നു ഞാൻ...
കളങ്കം തോർന്ന മനസ്സിൽ ഞാനൊരു
കടലാസ് തോണിയിറക്കി.
കാറ്റും കടലുമില്ലാത്ത മനസ്സിൽ
തുഴയും തുണയുമില്ലാതെൻ തോണി.
വഴിയറിയാതെ, വഴിപിരിയാതെയൊഴുകിയെത്തി
കാലം ബാക്കിവെച്ച കൌമാരമെന്നിൽ.
ഇന്ന്
കാത്ത് നിൽക്കാൻ എനിക്കാരുമില്ല
കളിത്തോണിയിറക്കാനെനിക്ക് മുറ്റമില്ല
കാലവർഷം പെയ്തുതീർക്കുന്നോരിടവേളയിൽ
പോയവർഷത്തെ പേക്കിനാവുകൾ
കണികണ്ടുണരുകയാണിന്നു ഞാൻ...
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ