പേക്കിനാവ്

>> 2013, ജൂൺ 29, ശനിയാഴ്‌ച

ഇരുകൈവഴികളാൽ വന്നവർ നാം
വഴിപിരിയാനായി ഒന്നിച്ചവർ
സന്ധ്യയ്ക്ക് നാം ദാഹിച്ചവർ
പ്രണയിക്കാൻ മാത്രം മറന്നുപോയവർ
വഴിയറിയാതെ പിരിഞ്ഞവർ നാം
പലവഴിയായി ജീവിതം തളിർത്തവർ
പരിഭവം പറയാൻ ബാക്കിവെച്ചുനാം
കൌമാരം തളർന്നു ദാഹം തീർത്തവർ
പെരുമഴയിൽ കോലം കെട്ടിയവർ നമ്മൾ
പ്രളയമൊടുവിൽ ക്ഷീണിച്ചുനാം
പേക്കിനാവിൻ പേറ്റുനോവായി
ജീവിതം പുലർത്തുവോരിരുവർ നാം

കടലാസ് തോണി

>> 2013, ജൂൺ 16, ഞായറാഴ്‌ച

പെയ്തൊഴിയാത്ത മഴയിൽ പെണ്ണിൻ
കളങ്കം തോർന്ന മനസ്സിൽ ഞാനൊരു
കടലാസ് തോണിയിറക്കി.
കാറ്റും കടലുമില്ലാത്ത മനസ്സിൽ
തുഴയും തുണയുമില്ലാതെൻ തോണി.
വഴിയറിയാതെ, വഴിപിരിയാതെയൊഴുകിയെത്തി
കാലം ബാക്കിവെച്ച കൌമാരമെന്നിൽ.
ഇന്ന്
കാത്ത് നിൽ‌ക്കാൻ എനിക്കാരുമില്ല
കളിത്തോണിയിറക്കാനെനിക്ക് മുറ്റമില്ല
കാലവർഷം പെയ്തുതീർക്കുന്നോരിടവേളയിൽ
പോയവർഷത്തെ പേക്കിനാവുകൾ
കണികണ്ടുണരുകയാണിന്നു ഞാൻ...

ഒരു മഴക്കാലം

>> 2013, ജൂൺ 5, ബുധനാഴ്‌ച



അന്ന്
നീ എന്നിൽ
മഴയായ് പെയ്തിറങ്ങി.
ഞാൻ
നിന്നിൽ
ചെടിയായ് പടർന്നു കയറി.
ഇടിവെട്ടി വാനം തളർന്നപ്പോൾ
നീ മൊഴിഞ്ഞു
എനിക്ക് മൊഞ്ചില്ലെന്ന്,
കാതിൽ കമ്മലിട്ട് കൊലുസ്സണിഞ്ഞവൾ
ഇന്ന്
ഈ വേനൽ‌ച്ചൂടിൽ
പാതിവെന്ത മണ്ണുമായ്
ഒരു ഇടിമുഴക്കം കേൾക്കാൻ
ഒരു മഴ പെയ്യാൻ കൊതിക്കുന്നു..
വേഴാമ്പലായ്..

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP